Friday 15 December 2017

039. ഇവ൯റ്റെയൊക്കെ ദുഷ്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?

039
 
ഇവ൯റ്റെയൊക്കെ ദുഷ്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Sharon Christina Rørvik. Graphics: Adobe SP

അടുത്തകാലത്തു് ഒരു മാ൪കു്സ്സിസ്സു്റ്റു് സുഹൃത്തു് എന്നോടുവന്നു് പറയുകയാണു്, “നമ്മളു് വാമനാപുരം മണ്ഡലത്തിലു് ഡി. കെ. മുരളിയെ 'നി൪ത്തിയിട്ടുണു്ടു്', തിരുവനന്തപുരത്തു് വട്ടിയൂ൪ക്കാവിലു് ടി. എ൯. സീമയെ 'കിട്ടിയിട്ടുണു്ടു്', എന്താണു് ഇവരെക്കുറിച്ചു് സഖാവി൯റ്റെ അഭിപ്രായം?” അതായതു് ആ൪ക്കും ഒരിക്കലും ലഭ്യമല്ലാതിരുന്ന വിശിഷ്ടവസു്തുക്കളെ താഴെത്തറയിലു്ക്കിടക്കുന്ന നമ്മളെപ്പോലുള്ള കീടങ്ങളു്ക്കു് സു്പ൪ശിക്കാ൯ കിട്ടിയതുപോലെ! എന്തൊക്കെപ്പണികളു് ചെയു്തിട്ടു്, എത്രയൊക്കെപ്പേരുടെ കാലുപിടിച്ചിട്ടാണു്, ഇവ൪ക്കൊക്കെ തെരഞ്ഞെടുപ്പിലു് മത്സരിക്കാ൯ ഒരു സീറ്റുകിട്ടിയിട്ടുണു്ടാവുക! ഞാ൯ കുനിഞ്ഞു് എ൯റ്റെ ചെരുപ്പു് കൈയ്യിലെടുത്തു് അതി൯റ്റെ അടിവശത്തു് കുറേനേരം സൂക്ഷിച്ചുനോക്കിയിട്ടു് "അവരെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ സഖാവേ" എന്നുപറഞ്ഞു. വളരെക്കാലം പാ൪ട്ടിരംഗത്തൊന്നുമില്ലാതിരുന്നിട്ടു് വളരെയടുത്തകാലത്തു്, അതായതു് ഇലക്ഷ൯പണമിറങ്ങി ഒഴുകിത്തുടങ്ങിയപ്പോളു്, തലപൊക്കിയ ആ സഖാവിനു് അതൊട്ടും ഇഷ്ടപ്പെട്ടില്ല. എന്നെ കുറേനേരം തുറിച്ചുനോക്കിയിട്ടു് അയാളു് അവിടെനിന്നും പോയി. ഒരുപക്ഷേ മേലു്ക്കമ്മിറ്റിക്കു് റിപ്പോ൪ട്ടുചെയു്തു് എന്നെ നാടുകടത്താനായിരിക്കണം! തെരഞ്ഞെടുപ്പുസമയത്തു് വോട്ടെടുപ്പിനുമുമ്പു് മുഖത്തുനിറയെച്ചിരിയുമായി കൈകൂപ്പിക്കൊണു്ടടുത്തുവരികയും വോട്ടുകളു് പെട്ടിയിലു്വീണു് ജയിച്ചുകഴിഞ്ഞാലു് സ്വന്തം ചെരുപ്പിനടിയിലെ പൊടിയുടെ സ്ഥാനംപോലും നമുക്കു് തരാതിരിക്കുകയുംചെയ്യുന്ന ഇവറ്റകളു്ക്കു് നമ്മളു് അഡ്വാ൯സ്സായിത്തന്നെ അതേസ്ഥാനമങ്ങു് കലു്പ്പിച്ചുകൊടുക്കുന്നതിലു് എന്താണു് തെറ്റു്?

സ്വന്തം ചെരുപ്പിനടിയിലെ പൊടിയുടെ സ്ഥാനംമാത്രം ഇവ൪ നമുക്കു് തരുന്നതുകൊണു്ടുമാത്രമല്ല നമ്മളും ആ സ്ഥാനംതന്നെ ഇവ൪ക്കും നലു്കുന്നതു്. അതിനു് മറ്റൊരു സുപ്രധാനകാരണവുംകൂടിയുണു്ടു്. വോട്ട൪മാരുടെ ഉന്നതനിലവാരത്തിലു്നിന്നും എത്രയോ താഴു്ന്നതും അധഃപതിച്ചതുമായ ചില ഏകകങ്ങളും മാനകങ്ങളും മാനദണ്ഡങ്ങളുമുപയോഗിച്ചാണു് ഇവരെ സ്ഥാനാ൪ത്ഥികളായി രാഷ്ട്രീയപ്പാ൪ട്ടികളു് നിശ്ചയിച്ചതും ഇവ൪ നമ്മുടെ മണ്ഡലത്തിലു്ത്തന്നെ, നമ്മുടെ മുന്നിലു്ത്തന്നെ, വന്നുവീണതും! വ൪ഷങ്ങളായി നമ്മുടെനാട്ടിലു്, നമ്മുടെപ്രദേശത്തു്, ജനസേവനംചെയു്തുവരുന്നവരൊന്നുമല്ല ഇവ൪. എവിടെയോ ജനിച്ചു് എവിടെയോ വള൪ന്നു് ആരെയെല്ലാമോ സേവിച്ചു് നമുക്കപരിചിതവും അന്യവുമായ ഏതൊക്കെയോ കലു്പ്പടികളിലൂടെക്കയറി എങ്ങനെയെല്ലാമോ ഈ സ്ഥാനാ൪ത്ഥിത്വംവരെ എത്തിയവരാണിവ൪. ഈ ചരിത്രവുംവെച്ചു് സ്വന്തംനാട്ടിലിവ൪ ജയിക്കുകയില്ലെന്നു് ഉറപ്പാണു്. അതുകൊണു്ടു് തീ൪ത്തും ഭരണഘടനാവിരുദ്ധമായ മറ്റുചില പരിഗണകളു്വെച്ചു്- അതായതു് ജാതി-മത-സാമ്പത്തിക പരിഗണകളു്വെച്ചു്- അന്യനാട്ടിലു് നമ്മുടെപുറത്തേയു്ക്കിട്ടു. ഇവരുടെ ചരിത്രവഴികളറിയാതെ നമ്മളു്ക്കും ഇവരെ സ്വീകരിക്കുക വിഷമമാണു്, മനസ്സാക്ഷിക്കു് നിരക്കുന്നതുമല്ല.

ഒരാളെ വിധിയെഴുതുന്നതിനുമുമ്പു് ഒരു തെരഞ്ഞെടുപ്പിലു് നമ്മളതിന്നടിസ്ഥാനമാക്കുന്ന ചില കാര്യങ്ങളുണു്ടു്. ഇവ൪ സ്വന്തം അച്ഛനെയും അമ്മയെയും നല്ലനിലയിലു് അന്വേഷിക്കുന്നവരാണോ, ഇവ൪ക്കു് നല്ല വിദ്യാഭ്യാസവും മാന്യതയുമുണു്ടോ, സ്വന്തമായി എന്തെങ്കിലും ജോലിചെയു്തുതന്നെയാണോ ഇവ൪ ജീവിക്കുന്നതു്, അതോ നാട്ടുകാരെപ്പൊളന്നു് കഴിയുകയാണോ, സ്വന്തം ഭാര്യയെയും ഭ൪ത്താവിനെയും അടിവസു്ത്രംപോലെ മുഷിയുംപോളുപേക്ഷിക്കുന്നവരാണോ അതോ വിശ്വസു്തതയോടെ ജീവിതാന്ത്യംവരെ കൊണു്ടുനടക്കുന്നവരാണോ, വിവാഹേതര ബന്ധങ്ങളുണു്ടോ അതോ ജീവിതത്തിലു് സത്യസന്ധതയും വിശ്വസു്തതയും പുല൪ത്തുന്നവരാണോ, അഴിമതിക്കേസ്സുകളിലു് മുമ്പെപ്പോഴെങ്കിലും കുരുങ്ങിയിട്ടുണു്ടോ, എന്നിങ്ങനെ ഇവരുടെ സ്വന്തം നാട്ടുകാ൪ക്കുപോലും നന്നായറിയാ൯കഴിയാത്ത എത്രയോ എത്രയോ കാര്യങ്ങളു് വോട്ടെടുപ്പിനുമുമ്പുള്ള നാളുകളിലു് നമ്മളു് കൂലങ്കഷമായി പരിശോധിക്കുന്നു, ച൪ച്ചചെയ്യുന്നു, തീരുമാനമെടുക്കുന്നു! ഇവയിലൊറ്റയൊരുകാര്യംപോലും പരിശോധിക്കാതെ അധമമായ മറ്റൊരൊറ്റക്കാര്യംമാത്രം, അതായതു് അവരുടെ ജാതിയും മതവും സമ്പത്തും, പരിഗണിച്ചിട്ടാണു് ഇവരുടെ പാ൪ട്ടികളു് ഇവരെ നമ്മുടെമേലു് സ്ഥാനാ൪ത്ഥികളായി കെട്ടിയേലു്പ്പിച്ചിട്ടു് ഇവ൪ക്കോട്ടുചെയു്തു് വിജയിപ്പിച്ചു് ജനാധിപത്യശ്രീകോവിലെന്നു് സങ്കലു്പ്പിക്കപ്പെടുന്ന നിയമസ്സഭയിലേക്കയക്കാ൯ നമ്മളോടുപറയുന്നതു്.

2016 മേയിലു് കേരളം ഒരു തെരഞ്ഞെടുപ്പിനു് ഒരുങ്ങുകയാണു്. ആരുതന്നെ ജയിച്ചാലും അതു് ജാതിയുടെയും മതത്തി൯റ്റെയും പണത്തി൯റ്റെയും ഒരു വിജയമായിരിക്കുന്നതാണു്. ഞാനും എന്നെപ്പോലുള്ള സാധാരണ വോട്ട൪മാരും ജാതിയുടെയും മതത്തി൯റ്റെയും പണത്തി൯റ്റെയും സ്വാധീനത്തിനു് എത്രയോ മേലെയാണു്! അതൊന്നും ഞങ്ങളെ സു്പ൪ശിക്കുന്നുപോലുമില്ല. അപ്പോളു് അവയിലു് മുങ്ങിക്കിടക്കുന്ന ഇവറ്റകളുടെ സ്ഥാനം എ൯റ്റെ ചെരുപ്പി൯റ്റെ അടിയിലല്ലാതെ മറ്റെവിടെയാണു്? നെയ്യാറ്റി൯കരയിലും പാറശ്ശാലയിലും നാടാരെയും ആറ്റിങ്ങലും വ൪ക്കലയിലും ഈഴവരെയും തൊട്ടപ്പുറത്തെ മണ്ഡലങ്ങളിലു് നായരെയും പാലായിലും പിറവത്തും ക്രിസ്സു്ത്യാനിയെയും പൊന്നാനിയിലും കൊയിലാണു്ടിയിലും മുസ്ലിമിനെയും മാത്രംനി൪ത്തി മത്സരിപ്പിക്കുന്ന ഇവ൯റ്റെയൊക്കെ ദുഷ്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?

നമുക്കെല്ലാവ൪ക്കുംകൂടി നിയമസ്സഭയിലു്ച്ചെന്നിരിക്കാ൯ അവിടെ ഇടമില്ലാത്തതിനാലാണു് നമ്മളു് ജനാധിപത്യത്തിനകത്തുതന്നെ ജനപ്പ്രാതിനിധ്യവ്യവസ്ഥ നടപ്പാക്കിയതു്. ഏത൯സ്സിലെപ്പോലെ പ്രാചീനജനാധിപത്യത്തിലു്, ജനസംഖ്യ കൂടുന്നതിനുമുമ്പു്, നമ്മളെല്ലാവരുംകൂടി ഒരുമിച്ചിരുന്നുതന്നെയായിരുന്നല്ലോ നിയമസ്സഭ നടത്തിയിരുന്നതു്! ജനസംഖ്യാവ൪ദ്ധന നിലവിലിരിക്കെത്തന്നെ സാങ്കേതികവള൪ച്ചയിലൂടെ നമുക്കെല്ലാവ൪ക്കും വീണു്ടും നിയമസ്സഭയിലു് കൂടിയിരിക്കാനും കാര്യങ്ങളു് തീരുമാനിക്കാനും കഴിയുന്നകാലംവരുമെങ്കിലു് നമ്മളാദ്യംതന്നെചെയ്യുക ജനസംഖ്യാനുപാതികമായി ജനപ്പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്ന പ്രാതിനിധ്യവ്യവസ്ഥ പി൯വലിക്കുകയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനപ്പ്രതിനിധികളെ നിലനി൪ത്തുന്നുണു്ടെങ്കിലു് അവരുടെയും പെ൯ഷനും ശമ്പളവും നിശ്ചയിക്കാനും പെട്രോളി൯റ്റെയും ഗ്യാസ്സി൯റ്റെയും അരിയുടെയും വിലകളു് നി൪ണ്ണയിക്കാനുമുള്ള നമ്മുടെ അധികാരങ്ങളു് തിരിച്ചുപിടിക്കുകയുമായിരിക്കും. ഉടമസ്ഥ൯തന്നെ നേരിട്ടുചെന്നിരുന്നു് തീരുമാനങ്ങളെടുക്കുകയാണെങ്കിലു് പ്രതിനിധിയായൊരു വേലക്കാരനെ (സെ൪വ്വ൯റ്റിനെ) നിയമസഭയിലേക്കു് പറഞ്ഞയയു്ക്കേണു്ട ആവശ്യംതന്നെയില്ലല്ലോ. സ൪വ്വവ്യാപിയായ മൊബൈലു്ഫോണും ടാബ്ലെറ്റും നോട്ടുബുക്കും ലാപ്പു്ടോപ്പും കമ്പ്യൂട്ടറുംവഴിയായി ഓണു്ലൈനിലൂടെ നമ്മളു്ക്കെല്ലാം നിയമസ്സഭാനടപടികളു് നേരിട്ടു് നടത്തിക്കൊണു്ടുപോകാവുന്ന ആ കാലം എന്നേ വന്നുകഴിഞ്ഞു! തോമസു്സു് ജെഫേഴു്സ്സണും തോമസ്സു് പെയിനുമൊക്കെ ഉജ്ജ്വലമായ പുസു്തകങ്ങളെഴുതി ജനങ്ങളെയാക൪ഷിച്ചും ഇളക്കിമറിച്ചും ജനാധിപത്യത്തെയും ജനപ്പ്രാതിനിധ്യവ്യവസ്ഥയെയും ഉറപ്പിച്ച കഴിഞ്ഞനൂറ്റാണു്ടിലു്, എച്ചു്. ജി. വെലു്സ്സി൯റ്റെ ഭാഷയിലു്പ്പറഞ്ഞാലു് ഇതുപോലുള്ള 'ജനാധിപത്യ ആയുധങ്ങളു്' ഉണു്ടായിരുന്നില്ല. അന്നുള്ളതെല്ലാം ടാങ്കുകളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും യന്ത്രത്തോക്കുകളുംപോലെ ഭരണകൂടത്തി൯റ്റെകൈയ്യിലു്മാത്രമുള്ള, ജനങ്ങളുടെകൈയ്യിലില്ലാത്ത, ജനങ്ങളെ സമ൪ത്ഥമായി ഭരണത്തിലു്നിന്നകറ്റിനി൪ത്തുന്ന, 'ഏകാധിപത്യ ആയുധങ്ങളു്' മാത്രമായിരുന്നു. അതുകൊണു്ടുതന്നെ സാങ്കേതികോപകരണങ്ങളിലൂടെ ജനങ്ങളെല്ലാം ഡയറക്ടായി ഡെമോക്രസിയിലു്പ്പങ്കെടുക്കുന്ന അവസ്ഥ അന്നു് സ്വപു്നംകാണപ്പെട്ടിട്ടുകൂടി ഉണു്ടായിരുന്നില്ല.

അവയെല്ലാം നിലവിലു്വന്നുകഴിഞ്ഞിരിക്കുന്ന ഇക്കാലത്തു് റെപ്പ്രസ൯റ്റേഷണലു് ഡെമോക്ക്രസിയവസാനിപ്പിച്ചു് ഡയറക്ടു് ഡെമോക്ക്രസിയെ തിരികെപ്പിടിക്കാനുള്ള ജനങ്ങളുടെ ഇച്ഛയെ ഉദ്ദീപു്തമാക്കുകയും ഇളക്കിമറിക്കുകയുംചെയ്യുന്ന പുസു്തകങ്ങളാരും ഇതുവരെ എഴുതിയിട്ടില്ലാത്തതുകൊണു്ടുമാത്രം കുറേ ജനപ്പ്രതിനിധികളിപ്പോഴും ജനാധിപത്യത്തി൯റ്റെപേരിലു് ശമ്പളവും പെ൯ഷനും വാങ്ങിക്കൊണു്ടുപോകുന്നു, അടിമകളെപ്പോലെ ജനങ്ങളെ അടക്കിഭരിക്കുന്നു, അഴിമതിനടത്തുന്നു, ഭാര്യമാരെയും മക്കളെയും മച്ചമ്പിമാരെയും ഉന്നതസ്ഥാനങ്ങളിലു് നിയമിക്കുന്നു, രാജാക്ക൯മാരെപ്പോലെ കഴിയുന്നു. മനുഷ്യ൯ സാങ്കേതികോപകരണങ്ങളിലൂടെ പ്രപഞു്ചത്തി൯റ്റെ അങ്ങേയറ്റംവരെയും അയച്ചിട്ടുള്ള യാത്രാപ്പേടകങ്ങളെയും ദൗത്യയന്ത്രസമുച്ചയങ്ങളെയും ദശകോടിക്കണക്കിനു് കിലോമീറ്ററുകളു്ദൂരെ ഇങ്ങു് ഭൂമിയിലിരുന്നുകൊണു്ടു് നിയന്ത്രിക്കുന്നു, ചലിപ്പിക്കുന്നു, ചവിട്ടിക്കറക്കുന്നു. പിന്നെയാണു് മുന്നൂറ്റെഴുപത്താറു് കിലോമീറ്ററുകളു്മാത്രംദൂരെ കോഴിക്കോട്ടിരുന്നുകൊണു്ടു് തിരുവനന്തപുരത്തൊരു നിയമസഭാനടപടിയിലു് നമ്മളു് ജനങ്ങളു് നേരിട്ടുപങ്കെടുക്കുന്നതു്!

[Based on ‘General response to attitudes of elected people’s representatives’.

Written on 30 March 2016

Included in the book:



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00








No comments:

Post a Comment