Tuesday 15 October 2013

033. ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്നു. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

033

ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

ഒരു പൂ൪ണ്ണ പുസു്തകം ഇവിടെ പ്രസിദ്ധീകരിക്കുന്നു


This book has been released.

 
ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

This book has been released as a collection.


ഒന്നു്

ഒരു വേനലു്ക്കാലത്തി൯
തീച്ചൂളകളിലു്,
ഉരുകുമ്പോളു് ഞാ,നൊഴുകും
പുഴയെത്തേടി.

മരതകമുക്കുറ്റികളിലു്
കുരുവികളു്പാടും
മന്ദാരക്കാടുകളിരു
കരകളു്തോറും.

ഒഴുകുന്നില്ലൊരുതെന്നലു-
മോളവുമില്ല,
ഓരങ്ങളിലീറക്കാ-
ടുലയുന്നില്ല.

ഒരുനീലപ്പൊ൯മാ൯
മുങ്ങാംകുഴിയിട്ടു,
ഉയരുന്നതു കാടുകളി,ലൊ-
രിലകൊഴിയുന്നു.

ഇരുളു്മുറ്റിയ ചുഴിയിലു്പ്പത
ചിന്നിച്ചിതറി,
ഇലകൊഴിയും കാടുകളിലു്
പുഴയൊഴുകുന്നു.

ചാഞു്ചാടിച്ചാഞു്ചാടി
ക്കാ൪മുകിലുകളീ,
നിശ്ചലമാം നീരലയിലു്
കളമെഴുതുന്നു.

വിസു്മ്രുതമാം കാലങ്ങളി-
ലൊരു മുത്തച്ഛ൯,
പുഴവക്കിലു് ചിറകെട്ടി-
പ്പാടമുയ൪ത്തി.

ഇവിടെപ്പണു്ടവരെഴുതിയ
കോലങ്ങളു്ത൯,
മുദ്രിതമാം മൌനങ്ങളു്
കഥപറയുന്നു.

വെള്ളാരങ്കല്ലുകളിലു്
തലതല്ലുമ്പോളു്,
ഇനിയുണരില്ലവരെന്നീ-
യലപറയുന്നു.

ഈ മണ്ണിലു്ത്തളി൪ചൂടിയ 
തേ൯മാവുകളും,
ആരുടെ വെണ്മഴുവാലു്
വെട്ടേറ്റുലയുന്നു?

രണു്ടു്

ആകാശമൊളിപ്പിക്കാ-
നാഞ്ഞിലു്മരങ്ങളു്,
തലപൊക്കിയൊരുളു്ക്കാടും
തറപറ്റുന്നു.

കന്നിപ്പൂങ്കുലമൂടി-
ക്കൊന്നച്ചെടികളു്,
കണികാണാ൯ നിലു്ക്കുന്നൂ
കാടിന്നുള്ളിലു്.

പൂവിരിയും പൊയു്കകളിലു്
പൂനുള്ളാനും,
തുമ്പികളുടെ പിമ്പേപോയു്-
ത്തേനുണ്ണാനും,

ആരോടൊപ്പം ഞാന-
ന്നോടിനടന്നു;
പൊടിമണലിലു് പുഴയോളം
കവിതകുറിച്ചു.

മലയുടെമാ൪ത്തട്ടുതുര-
ന്നുയരേയു്ക്കൊരു പാത,
മറയുന്നതു മാണിക്ക്യ-
പ്പാറക്കെട്ടുകളിലു്.

പച്ചനിറത്തുപ്പട്ടകളു്
ചുറ്റിയൊരുത്ത൯
ചെങ്കണ്ണു ചുഴറ്റി,ച്ചിരി
പൊട്ടിക്കുന്നു.

ചെമ്പല്ലു ചിരിക്കുന്നതു
ചുംബിക്കാനോ,
ചുള്ളിക്കെട്ടിരുപുറവും
ചിതറിക്കാനോ?

ഉച്ചച്ചൂടുരുകുമ്പോ-
ളുള്ളുതണുക്കാ൯,
കുളിരുലയും പൂത്തവന-
ച്ചില്ലകളു് പോര.

കൂ൪ത്ത ചരലു്ക്കല്ലുകളിലു്-
ക്കാലു്മുന നീറി,
കാട്ടിലെ മുളു്ച്ചെടിയിലു്-
പ്പാവാട കുരുങ്ങി.

കൂ൪ത്തതപക്കാറ്റിലിളം
കൂമ്പു കലങ്ങി;
കന്നിവനസു്മരണകളിലു്
കരിപുരളുന്നു.

മൂന്നു്

കരയിലും കടലിലും
കാറ്റുറങ്ങി,
കരിയിലാക്കുരുവികളു്
ചിറകൊതുക്കി.

ഇരുളൂറിയൊലിക്കുന്നിട
വഴികളു്തോറും,
മരനീരു മണക്കുന്നു
മരപ്പൊത്തുകളിലു്.

കളമെഴുതിയ മുറ്റങ്ങളു്,
മൈലാഞു്ചികളു്ത൯
കനിവണിയും കൈവിരലെ൯
കൈതട്ടുന്നു.

അവരുടെകണ്ണുകളിലു്-
ത്താരുണൃത്താലം,
അവരുടെപൂഞു്ചുണു്ടുകളിലു്
പുഞു്ചിരിമന്ത്രം.

കന്നിക്കാലടിവെച്ചെ൯
കനവുകളെല്ലാം,
കരളി൯റ്റെതണുപ്പിലു്നി-
ന്നുണരുന്നല്ലോ.

ഒരുനീലക്കണ്മുനയുടെ-
യരികുകളു്തോറും,
ഒളിവെട്ടിടുമോ൪മ്മകളിലൊ-
രാളു്മറയുന്നു.

മുറിവുകളുടെ വേനലിലും
മഞ്ഞുപൊഴിഞ്ഞു,
-സു്നേഹത്തി൯ ഭാവങ്ങളു്
മുത്തമിടുന്നു.

എങ്കിലുമതു രൂപംചൂടും
ചേഷ്ടകളിലു്,
ശ്രുംഗാരച്ചെങ്കതിരുകളു്
തെളിയുന്നല്ലോ.

ദാരിദ്ര്യം മാരകമാം
മോഹത്താലെ൯,
കണ്ണുകളിലു്ക്കാട്ടില്ലിനി
മഞ്ഞവെളിച്ചം.

പ്രേമത്തിന്നടിമത്തവു-
മു൯മാദവുമെ൯,
നിഴലിലു്പ്പോലും മേലിലു്
നിഴലു് വീശില്ല.

നാലു്

ഇരുളും, മജ്ജകളിലു് മണി
നൃത്തംവെയു്ക്കും
ഇരവി൯റ്റെ തണുപ്പും, വിട
പറയും നേരം,

കന്നാലികളണിയും കുട
മണിയുണരുന്നു;
എവിടെയു്ക്കാണീക്ക൪ഷക൪
കുതികൊള്ളുന്നു?

നീ൪ച്ചോലയിലു് വെള്ളിവെയിലു്
നീരാടുന്നു,
വെന്തുരുകിയ വേങ്കാടുകളു്
ചൂളമടിച്ചു.

തിരികെവരുന്നിരുളലയും
ശീതക്കാറ്റും,
എവിടുന്നീയുഴവി൯പാ-
ട്ടൊഴുകിവരുന്നു?

അവരിപ്പോഴും പുന്നെലു്
വയലേലകളിലു്
അരമുരയും നെല്ലോലക-
ളരിയുന്നെന്നോ?

ഒരുമലയുടെമേലു്മറ്റൊരു
മലതലവെച്ചു,
ഒരുമുകിലു്നിരയുടെമേലൊരു
മുകിലു്നിരചാഞ്ഞു.

മിന്നിപ്പായുന്നിടിമിന്നലു്-
പ്പെണു്കൊടികളു്,
തുള്ളിപ്പെയ്യുന്നൊരുമഴ
താഴു്വരമുഴുവ൯.

ഇടിവെട്ടിപ്പുതുമഴപൂ-
ക്കൈതക്കാടി൯
ഇടനെഞു്ചിലു്പ്പൂക്കതിരുകളു്
ചിതറിക്കുന്നു.

ചെമ്പോത്തുകളു് തലനീട്ടും
പൊന്തക്കാട്ടിലു്,
തുമ്പപ്പൂക്കണ്മണികളു്
തുകിലുണരുന്നു.

ഒരുമഴയുടെ മാധുരിയും
മ൪ദ്ദനവായു്പ്പും,
ഒരുപോലെ൯ കണ്‍കോണുക-
ളൊപ്പിയെടുത്തു.

ആകെനനഞ്ഞാടിയുല-
ഞ്ഞാവഴിവക്കിലു്,
ആഞ്ഞിലുകളു് പിന്നെയുമാ
മഴതുടരുന്നു.

അഞു്ചു്

പൊടിമൂടിയ പാതകളും
പൂമൊട്ടുകളും,
തെളിനീരൊഴുകിത്തെളിയു-
ന്നെ൯റ്റെ മനസ്സും.

തെറ്റിപ്പൂ തെരയാനായു്-
ക്കുന്നി൯മുകളിലു്,
കുട്ടികളുടെകൂട്ടങ്ങളു്
കയറിമറഞ്ഞു.

തെങ്ങോലകളു് തണലെഴുതും
തോട്ടുവരമ്പിലു്,
സംഗീതം മൂളുന്നൂ
കാട്ടുകടന്നലു്.

വെണു്മേഘം ചുംബിക്കും
വീട്ടിമരത്തിലു്,
കാറ്റൊഴുകും വഴിയിലവ൪
കൂടുചമച്ചു.

മഴവില്ലിലു് തെളിയുന്നോ-
രഴകുകളാലെ
ഇഴതുന്നിയ കുപ്പായം
കരളണിയുന്നു.

വരിവരിയായു് വയലരികിലു്
വാഴക്കൈയ്യിലു്,
തത്തമ്മകളു് താംബൂല-
ച്ചുണു്ടു കടിച്ചു.

മഴവില്ലുമടങ്ങുന്നൂ
മാനത്തെങ്ങോ,
മധുശാലകളു് പൂട്ടുന്നൂ
മല൪വാടികളിലു്.

നിരനിരയായു് നിശ്ചലമായു്
നീലനഭസ്സിലു്,
താരകകളു് ദീപമെഴും
താലമെടുത്തു.

സൗരപ്പ്രഭ ചുംബിക്കും
സന്ധ്യയിലു്ഞാനെ൯,
രൂപത്തി൯ പരിമിതികളു്
ദൂരെയെറിഞ്ഞു.

സ്ഥലകാലമതിലു്ക്കെട്ടും,
സമയമൊരുക്കും
നൂലാമാലകളും, ഞാ൯
നുള്ളിയെറിഞ്ഞു.

ദാഹം കുടുംബമായു്
മാറുംപോഴും,
മോഹം വിപ്ലവത്തിലു്
വീഴുംപോഴും,

താഴു്വരയുടെ താഴേയു്ക്കൊരു
പുഴയോടൊപ്പം
താളമടിച്ചൊഴുകുന്നൊരു
തോണിയിലു് ഞാനും.

നാടുകളുടെനടുവേ ഞാ൯
നാടുകളു്കാണാ൯,
നേരമൊതുങ്ങാതെങ്ങും
തേടിനടന്നൂ.

കാടുകളുടെ നടുവിലു് ഞാ൯
കാടുകളു്കാണാ൯,
കൈത്തിരികളു് കത്തിക്കാ൯
കാറ്റുമറച്ചു.

ഞാ൯തിരയും സത്യത്തി൯
ഞാണൊലികേളു്ക്കാ൯,
ഞാ൯ നിലു്ക്കേ പോയു്മറയു-
ന്നാളുകളെല്ലാം.

ആറു്

നീലക്കുയിലിനെ
നോക്കിനോക്കി,
നേരംപോയു് നേരംപോയു്
നേരമിരുണു്ടു.

നാലുമണിപ്പൂവുകളും
നീളു്മിഴിപൂട്ടി,
നീലക്കടമ്പി൯റ്റെ
നിഴലുമണഞ്ഞു.

പൂനിലാപ്പാലാഴി-
ത്തിരമാലകളിലു്,
നുരയുന്നൂ പതയുന്നൂ
വെള്ളിവെളിച്ചം.

ഒന്നൊന്നായു് നക്ഷത്ര-
പ്പടവുകളും ഞാ൯,
മിന്നുംനീലാകാശം
കാണാ൯ കയറി.

രാവുമുറങ്ങി, നീല-
ക്കാടുമുറങ്ങി;
വാ൪മുകിലുകളു് മാനത്തി൯
മാറിലുറങ്ങി.

കളിയാക്കുന്നാരാരോ,
“കണ്ണുതുറക്കൂ,”
-കരിനീലക്കുരുവികളു്ത൯
കളകളഗാനം.

പൂച്ചില്ലകടന്നെത്തു-
ന്നാദ്യവെളിച്ചം,
-പുഷ്പങ്ങളു്ക്കടിയിലു്ഞാ൯
മിഴികളു്തുറന്നു.

മഞ്ഞക്കിളി മാനത്തി൯
മടിയിലു്നിന്നും,
മംഗല്യമാല്യങ്ങളു്
കൊണു്ടുവരുന്നു.

കുളി൪മുല്ലകളു് ചാഞു്ചാടി-
പ്പുലരിക്കാറ്റി൯,
കൈയ്യിലെനിയു്ക്കെത്തിച്ചൂ
ശുഭസന്ദേശം.

കുയിലുകളു്കൂടുകളു്കൂട്ടും
കുന്നി൯ ചരിവിലു്,
കൊക്കുകളുടെ തൂവെള്ള-
ക്കൊടികളുയ൪ത്തി.

പകലി൯റ്റെ പകിട്ടുകളു് ഞാ൯
പലതുമറിഞ്ഞു,
രാവുകളുടെ വിരഹത്തി൯
സ്വാദുമറിഞ്ഞു.

ഉരുകുംവെയിലുലയി൯മേ-
ലുയിരുരുകുന്നു,
കുളിരുംകാട്ടരുവികളെ-
ന്നുടലുകടഞ്ഞു.

ജയഭേരിമുഴക്കുന്നൂ
ജലപാതങ്ങളു്,
-ജ്യോതി൪ഗ്ഗോളങ്ങളിലെ൯
വിജയമറിഞ്ഞു.

പിന്നെയുമൊരു തൂവെള്ള-
ത്തോണിതുഴഞ്ഞു,
പിന്നിലു്നിന്നും ജീവിത-
മെന്നെവിളിച്ചു.

സ്വാതന്ത്ര്യം സ്വാതന്ത്ര്യം,
-ഞാനോ൪മ്മിച്ചു,
സ്വാസ്ഥൃത്തി൯ ബലിയിലതി൯
സാക്ഷാതു്ക്കാരം.

ഈ മണ്ണിലെയദ്ധ്വാനം
തി൯മകളാകും,
ഈ മണ്ണി൯ സ്വസ്ഥതയോ
ന൯മയുമാകും.

അവയുടെ സമ്മിശ്രിതമാ-
യറിവിനു വാഴാ൯,
ഈശ്വരനൊരു പൂന്തോട്ടം
ഇനിയുമൊരുക്കും.

ഇല്ലിപ്പൂങ്കാടുകളിലു്
കുയിലിനുകാണാ൯,
ഇന്നലെയും തിരുവോണ-
പ്പൂക്കളു് വിട൪ന്നു.

സു്നേഹത്തിലൊതുങ്ങുന്നു
സേവനമെല്ലാം,
സു്നേഹിക്കാനില്ലൊന്നും
ജീവിതമെന്യെ.

പകലൊഴുകിപ്പടരുന്നൂ
പുലരിവിട൪ന്നു,
തിരികെപ്പോകുന്നൂ ഞാ൯
തിരമാലകളിലു്!

1984ലു് എഴുതപ്പെട്ടതു്.


Included in the book, Ulsavalahari

BOOK HISTORY:

Written in: 1984
Kerala Governor’s Permission for Publishing in: 1984
First published online on: 15 October 2013
Link with images: https://sahyadrimalayalam.blogspot.com/2013/10/033.html
First published as book: 18 April 2020
Publisher’s Link: https://www.amazon.com/dp/B087946PFK

COVER:


Cover Image By DarkWorkX-Dorothe, Pixabay. Graphics: Adobe SP

FIRST PUBLICATION DETAILS:

ഉത്സവ ലഹരി
Kindle eBook LIVE Published on 18 March 2020
ASIN: B087946PFK
Kindle Price (US$): $6.29
Kindle Price (INR): Rs. 481.00
Length: 184 pages
Buy: https://www.amazon.com/dp/B087946PFK


P.S.Remesh Chandran, Author.

Images for this poem:












No comments:

Post a Comment