Wednesday 9 October 2013

031. വിശ്വാസ വെളിച്ചം. പി. എസ്സു്. രമേശു് ചന്ദ്ര൯

വിശ്വാസ വെളിച്ചം

പി. എസ്സു്. രമേശു് ചന്ദ്ര൯




ഒന്നു്

കാലം തെറ്റിയ വേനല്ച്ചൂടില് 
വരണ്ട വയലുകളില്, 
കുളു൪ത്ത ദാഹജലത്തിന്നാരോ 
കുഴികള് കുത്തുന്നു. 

ഹരിതവനം നിഴലിയ്ക്കും മഞ്ഞു- 
ത്തുള്ളികള് കൊഴിയുന്നു, 
തള൪ന്നു ഞാനെ൯ തണലാം പ്രിയരുടെ 
ദേഹവിയോഗത്തില്. 

കരിഞ്ഞ ചുള്ളിക്കൊമ്പിലിരുന്നൊരു 
കൂമ൯ കൂകുന്നു,
പാടുകയില്ലെ൯ വേദന ഞാനെ൯ 
വീണക്കമ്പികളില്.

മരണം മനുഷ്യമനസ്സില് വിഷാദം 
വാരിനിറയ്ക്കുന്നു, 
മനോജ്ഞ മുലകി൯ നിനവി൯ 
നേരേ വാതിലടയ്ക്കുന്നു.

മാനം മൂടിയ മുകിലുകളാരോ
കീറിമുറിക്കുന്നു,
-അന്തഃസ്സംഘ൪ഷങ്ങള് വെള്ളിടി 
വാളുകള് വീശുന്നു.

പിന്നെയുമോടച്ചാലുകളില് മഴ- 
വെള്ളം പായുന്നു,
പിന്നെയുമരുവിക്കരകളിലരളി-
ക്കാടുകള് പൂക്കുന്നു.

മഴയില്ക്കുളിച്ചു നില്ക്കും 
മരതക മരങ്ങളില്ക്കൂടി, 
ചിറകുകള്തുഴഞ്ഞു പായും കൊക്കുകള് 
ചിത്രം വിരചിച്ചു.

മഴയും മധുരനിലാവും മുകളില്-
ക്കൈയ്യുകള് കോ൪ക്കുന്നു,
തത്തമ്മകളുടെ ചിറകുകളുലഞ്ഞു 
താഴാംപൂക്കാട്ടില്.

മഞ്ഞി൯ നേ൪ത്ത മുഖാവരണങ്ങള് 
മൂടിയ മലമുകളില് 
മുകില്ക്കുമാരികള് തമ്മില്ത്തമ്മില് 
മുത്തം വെയ്ക്കുന്നു.

പുലരും വരെയും നിലാവു 
തോരാതൊഴുകുന്നു,
ചരാചരങ്ങള് നിശ്ചലമാം സുഖ 
നിദ്രയിലാഴുന്നു.

രണ്ടു്

എങ്ങും എവിടെയുമുദയത്തി൯മു൯-
പുയരും താരത്തി൯ 
തങ്കവെളിച്ചം തഴുകുംതാഴ്വര 
തിരികെ വിളിക്കുന്നു.

വയലേലകളുടെ കുറുകേ കുസൃതി-
ക്കാറ്റി൯പുറകെ ഞാ൯, 
വീണും വീണ്ടുമെണീറ്റും നടന്നു 
പട്ടം പറത്തുവാ൯.

കൂട്ടുകാരുടെ കൂടെക്കുന്നും 
കുളങ്ങളും താണ്ടി 
നടന്നു ഞങ്ങള് പോയതുമീവഴി 
വിദ്യാലയങ്ങളില്.

കാടുകള്ചൂഴും കരിമല, ചൂളം- 
മൂളിപ്പുഴയൊഴുകും
ചരിവുക,ളവയുടെ ചുവട്ടില് വള്ളി-
ക്കുടിലും മറന്നു ഞാ൯.

ഇനിയുമൊരിയ്ക്കല്ക്കൂടിക്കുയിലുകള് 
കൂകുന്നതു കേള്ക്കാ൯,
ഇതുവഴിവീണ്ടുംവരില്ലഞാ,നതി 
വിദൂരമലയുകിലും.

മൂന്നു് 

മിച്ചഭൂമി സമരത്തി൯റ്റെ 
മുഴക്കം കേള്ക്കുന്നു, 
മുദ്രാവാക്യം വിളിച്ചു കുട്ടികള് 
മു൯പേ നടന്നുപോയ്.

തോക്കും ഉരുക്കുതൊപ്പിയുമണിഞ്ഞ 
പട്ടാളക്കാരും,
ഒറ്റുകൊടുക്കാ൯ നിരന്നു നിരവധി 
വ൪ഗ്ഗവിരോധികളും.

ചുവന്നചോരക്കൊടിയുടെ ചുവടില്-
ച്ചൂളം വിളികേട്ടു,
തരിശ്ശുഭൂമികള് കൈയ്യേറുന്നൂ 
സന്നദ്ധഭട൯മാ൪.

അല്പംചിലരുടെ ത്യാഗം കൊണ്ടവ൪ 
ലക്‌ഷ്യം നേടുന്നു,
അന്നാണാദ്യം ചോപ്പുപുരണ്ടൂ 
ചെമ്പരത്തികളില്.

കാഴ്ച്ചക്കാരാമായിരമാളുക-
ളോ൪മ്മച്ചിമിഴുകളില്, 
അപൂ൪വ്വമാമൊരു സംഗമരംഗം 
ഒപ്പിയെടുക്കുന്നു.  

നാലു്

ഓ൪ക്കുന്നൊരിയ്ക്കലേതോ തെരഞ്ഞെ-
ടുപ്പിനു നിന്നു ചില൪,
ജയാരവങ്ങള്മുഴക്കിയതവരുടെ 
നിതാന്തശത്രുക്കള്.

ജനാധിപത്യത്തിനെയും ജാതി-
ക്കൊടുവാളാല് വെട്ടാ൯ 
അങ്ങാടികളിലുമവരന്നെയ്യു-
ന്നാഗ്നേയാസ്ത്രങ്ങള്.

ജനിച്ച വ൪ഗ്ഗം പോകും പാതകള് 
തിരിച്ചറിഞ്ഞു ചില൪,
കടുത്തഭീഷണിയായവ൪ കടന്നു 
തെരഞ്ഞെടുപ്പുകളില്.

ബന്ധുത്വം ജാതിത്വം സാമ്പ-
ത്തികാശ്രയത്വങ്ങള് 
-പറിച്ചു ദൂരെയെറിഞ്ഞവ൪ 
പഴകിയ പാരമ്പര്യങ്ങളും.

അദ്ധ്വാനിക്കും കരുത്തിനരുവികള് 
ചെറുത്തുചിറകെട്ടാ൯,
ആഢൃന്മാരുടെ ഗൂഢാലോചന-
യമ്പലമൂലകളില്.
  
അഞ്ചു്

വിദ്യാലയങ്ങള് വെടിഞ്ഞു കുട്ടികള് 
വിശ്രമവേളകളില്,
മനംപുരട്ടും ചലച്ചിത്ര ഗാ-
നങ്ങള് കേള്ക്കാനായ്.

കളിസ്ഥലങ്ങള്കട,ന്നവ൪ തെരുവില്-
ക്കാസെറ്റ് സംഗീതം, 
തോരാതൊഴുകും കടയുടെ മുന്നില്-
ക്കൂട്ടംകൂടുന്നു.

ക്രമങ്ങള്തെറ്റാതൊഴുകും കുയിലി൯ 
കച്ചേരി മുറിഞ്ഞു, 
-ദിക്കുകള്നടുങ്ങുമൊച്ചയിലമ്പല 
കീ൪ത്തനമുയരുന്നു.

നാമംജപിച്ചനാളുകള് മറന്നു, 
നേരമിരുട്ടുന്നു,
ചായക്കടകളിലൊഴുകിപ്പടരു-
ന്നാസുരസംഗീതം.

ഭ്രാന്ത൯മാരുടെ തക൪ന്നതലയിലെ-
യസ്വസ്ഥതമുഴുവ൯,
പക൪ന്നു ശ്റോതാക്കള്ക്കായ് സ൪ക്കാ൪ 
പ്രക്ഷേപിണിയന്ത്രം.

ശ്രീനാരായണ സൂക്തങ്ങളില്നി-
ന്നാ൪ദ്രതയകലുന്നു, 
-ചായംതേച്ചവ തോന്നിയപോല്ച്ചില 
ഗായകസംഘങ്ങള്.

ആലക്തികദീപങ്ങള്കൊളുത്തിയ 
കോണ്ക്റീറ്റ് കാടുകളില്,
ചിതറിപ്പോയോ ചിറകുകുഴഞ്ഞെ൯ 
മിന്നാമിനുങ്ങുകള്?

കുയില്ക്കുലങ്ങള് കൂടുകള്കൂട്ടിയ 
കാവുകള്കാണാതായ്, 
-കാവിയുടുത്തവ൪ തണുത്തമാ൪ബ്ബിള്-
ക്കൂടുകള്കൂട്ടുന്നു.

വഴിയിലെവാരിക്കുഴികളില് വീണൂ 
വിഗ്രഹഭഞ്ജകരും,  
വിമോചനത്തിനുവാള്മുനതേയ്ക്കും 
വിപ്ലവകാരികളും.

നിശ്വാസങ്ങള്നിറുത്തുകപുറകേ 
നമ്മുടെകുഞ്ഞുങ്ങള് 
തുറിച്ചുനോക്കിവരുന്നുകൊളുത്തുക 
വിശ്വാസവെളിച്ചം.

ആറു്

കഴിഞ്ഞുനാളുകള്, വീണ്ടും പുഴയുടെ 
ജലനിലതാഴുന്നു, 
അത്യുല്സാഹത്തോടേ ഞാ൯ പുഴ 
നടന്നുകയറുന്നു.

നീലക്കുയിലുകള് കാട്ടിന്നുള്ളില് 
നിഴലെഴുതിയവഴിയില്, 
മത്സരിക്കുന്നെന്നോടവരുടെ 
രാഗാലാപത്താല്.

കാക്കത്തമ്പുരാട്ടികള് കള്ള-
ക്കണ്കോണുകള്കൊണ്ടെ൯,
കണ്ണിലൊതുക്കിയകിനാക്കളെല്ലാം 
കവ൪ന്നെടുക്കുന്നു.

മധുരം നിറഞ്ഞു മനസ്സിലും മഴ-
വില്ലി൯ മിഴികളിലും,
മദിച്ചുതുമ്പികള് മൂളിനടക്കു- 
ന്നാമ്പല്ക്കുളങ്ങളില്.

മധുരം നിറഞ്ഞു മനസ്സിലും മഴ-
വില്ലി൯ മിഴികളിലും,
മദിച്ചുതുമ്പികള് മൂളിനടക്കു- 
ന്നാമ്പല്ക്കുളങ്ങളില്.
  
പൂത്തമുളങ്കാടുകളുടെനിഴലുകള് 
നീളുംനേരത്തും 
ആനകള്നടന്നചുവടില്ച്ചുവടുകള് 
ചേ൪ത്തുനടന്നൂ ഞാ൯.

പുഴയുടെനടുവിലെ മണലില്മറിഞ്ഞ 
കുരുന്നുകുഞ്ഞുങ്ങള്, 
നടന്നുനേരേപോയോ ജീവിത 
മണലാരണ്യത്തില്?

അരണ്ട സൂരൃവെളിച്ച്ചമെനിയ്ക്കാ-
യറച്ചുനില്ക്കുന്നു,
തിരിച്ചു ഞാ൯ ചിരിതൂകും തെളിനീ-
രലകള് കടക്കോളം.

കൂറ്റനൊരാല്മരമിരുളിനിരിയ്ക്കാ-
നിലകളൊരുക്കുന്നു,
ചീവിടുകള് നി൪ത്താതെ നിശീഥിനി 
നാമം വാഴ്ത്തുന്നു.

എത്രവിചിത്രം! മാനംനോക്കി 
നടക്കും പുഴയലയില് 
ചിത്രപ്പണികള്നടത്തിയ നീലാ-
കാശം നിഴലിച്ചു.

അല്പം മു൯പേ കണ്ടതോരെയൊരു 
നക്ഷത്രം മാത്രം,
എപ്പോഴാണവ ലക്ഷം പൂത്തു-
നിറഞ്ഞാകാശത്തില്?

പകല്കടന്നുവരുന്നൂ പവിഴ 
പ്രകാശരശ്മിയുമായ്,
പലനിലയുള്ളമനോഹരമണിസൗ- 
ധങ്ങളുയ൪ത്തുന്നു.

വിളറിയചന്ദ്രക്കലയുടെകവിളിലെ 
വിഷാദരാഗത്തില്,
വിലാസവതികള് വെണ്മേഘങ്ങള് 
ചായംചാലിച്ചു.

വൃശ്ചികമായെ൯ കതകുകള് തള്ളി-
ത്തുറന്നുകാറ്റലകള്,
വാടിയപൂവുകള് പറന്നുവീണെ൯ 
വാതായനങ്ങളില്.

ഈണംവറ്റിയവീണകള് വീണ്ടും 
ഗാനമൊഴുക്കുന്നു, 
ഇരുണ്ടമേഘക്കാടുകടന്നെ൯ 
ശുഭാപ്തിവിശ്വാസം.

ഇരമ്പിയൊഴുകിവരുന്ന നദീരവ-
മില്ല നിലയ്ക്കുന്നു,
ഇല്ലെ൯ വീണയില്നിന്നും പറന്നു 
മായും മാധുരിയും.    


1983 ല് രചിക്കപ്പെട്ടത്‌.


Images for this poem:











No comments:

Post a Comment